28/03/2009 ശനിയാഴ്‌ച രാത്രി 8.30ന് ലോകത്താകമാനമുള്ള
വൈദ്യുതവിളക്കുകള്‍ ഒരു മണിക്കൂര്‍ കണ്ണടയ്‌ക്കും. ഈ ഒരുമണിക്കൂര്‍ അറിയപ്പെടുക
'എര്‍ത്ത് അവര്‍'. ആഗോളതാപനത്തില്‍നിന്ന് ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി
വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്റെ ആഹ്വാനപ്രകാരമാണ് എര്‍ത്ത് അവര്‍
ആചരിക്കുന്നത്.ഒരു ലൈറ്റ് അണയ്‌ക്കൂ, പവര്‍കട്ട് ഒഴിവാക്കൂ എന്ന ആശയം
എര്‍ത്ത് അവര്‍ എന്ന പേരില്‍ ആഗോളതാപനത്തിനെതിരെ ബോധവല്‍ക്കരണം രാജ്യാന്തരതലത്തില്‍ തന്നെ നടക്കുകയാണ്.ഇതിന്റെ ഭാഗമായി മാര്‍ച്ച് 28ന് രാത്രി 8.30 മുതല്‍ ഒരു മണിക്കൂര്‍നേരം വൈദ്യുതി വിളക്കുകളും ദീപാലങ്കാരങ്ങളും ഒഴിവാക്കുന്നു.ഭൂമിയ്‌ക്കായ് ഒരു മണിക്കൂര്‍എന്ന പ്രചരണം വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍നേച്ചറിന്റെ നേതൃത്വത്തില്‍ വ്യക്‍തികള്‍,വാണിജ്യസ്ഥാപനങ്ങള്‍,സര്‍ക്കാരുകള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയ
ആംബിയന്റ് ലൈറ്റിങ്ങിനെ ആശ്രയിച്ച് പ്രസരണാവസ്ഥയില്‍ നിന്ന് പ്രതിഫലനാവസ്ഥയിലേക്കും തിരിച്ചും (reflective to transmissive mode) അതിവേഗം മാറാവുന്ന പുതിയ എല്‍സിഡി പാനല്‍ എല്‍ജി ഡിസ്‌പ്ലെ വികസിപ്പിച്ചു. 14.1 ഇഞ്ച് വലിപ്പമുള്ള നോട്ട്ബുക്കുകളില്‍ ഉപയോഗിക്കാൻ സജ്ജമായ ഡിസ്പ്ലേ പാനലാണിത്. "ബാക്ക് ലൈറ്റ് ഡേറ്റ സിഗ്നല്‍ സ്വിച്ചിങ് ടെക്നോളജി" എന്ന പുതിയ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.
കണക്ക് എന്നു പറഞ്ഞാല്‍ പല കൂട്ടുകാര്‍ക്കും അത് അല്‌പം വിഷമം പിടിച്ച ഒരു വിഷയം
ആണ്. അത് ഊര്‍ജ്ജത്തിന്റെ കണക്കുകൂടി ആകുമ്പോള്‍ വിഷമം ഒന്നുകൂടി കൂടിയെന്നു
വരാം. ശക്തി അളക്കുന്ന മാത്ര വാട്ട്; ഊര്‍ജ്ജം അളക്കുന്ന പ്രായോഗികമാത്ര കിലോ
വാട്ട് മണിക്കൂര്‍ - ഈവകയെല്ലാം കൂട്ടുകാര്‍ക്കും അറിയാമല്ലോ. ഇതളക്കാന്‍
മീറ്ററുകളും ഉണ്ട്. വൈദ്യുത ഊര്‍ജ്ജം അളക്കുവാനായി വീടുകളില്‍ ഇലക്‌ട്രിസിറ്റി
ഊര്‍ജ്ജ നഷ്‌ടം ഒഴിവാക്കുന്ന കാര്യമാണല്ലോ നാം പറഞ്ഞു വന്നത്. എങ്ങനെയാണഅ ഊര്‍ജം
ചോരുന്നത്? എവിടെയാണ് ഊര്‍ജ്ജം ചോരുന്നത്? നോക്കി കാണാന്‍ കഴിയാത്ത പഴുതുകളാണ്
ഊര്‍ജ്ജം ചോരുന്ന വഴികള്‍. തുറന്ന അടുപ്പില്‍ വിറകുകത്തുമ്പോള്‍ ആവശ്യത്തിലധികം
വായു കടക്കുന്നു. വിറക് ഏറ്റവും നന്നായി കത്തുന്നു. കത്തിയ വിറകിന്റെ ഭാഗം ചാരമായി
വൈദ്യുതി എത്താത്ത വീടുകള്‍ ഇന്ന് എത്ര വിരളം! വൈദ്യുതി എത്തുന്നതോടെ
വൈദ്യുതോപകരണങ്ങളും എത്തും. ഒരു വീട്ടില്‍ എന്തെല്ലാം വൈദ്യുതോപകരണങ്ങളാണു കൈകാര്യം
ചെയ്യേണ്ടിവരിക - തേപ്പുപെട്ടി, ഇമേര്‍ഷന്‍ ഹീറ്റര്‍, ഇലക്‌ട്രിക് കെറ്റില്‍,
മിക്‌സി, ഇലക്‌ട്രിക് ഹീറ്റര്‍ ഇലക്‌ട്രിക് അവ്‌ന്‍, വാഷിംഗ്, മെഷന്‍, ഗീസര്‍
അങ്ങനെ...
വൈദ്യുതോപകരണങ്ങള്‍ ലളിതമായവയും സങ്കില്‍ണ്ണമായവയുമുണ്ട്. എന്നാല്‍
നാടിന്റെ വികസനത്തില്‍ ഒഴിവാക്കാനാകാത്ത അടിസ്ഥാന വിഭവമാണ് ഊര്‍ജമെന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ ഇന്ന് നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് അതിവേഗം വറ്റിക്കൊണ്ടിരിക്കുന്ന ഖനിജ ഇന്ധന സ്രോതസുകളെയാണ്. വര്‍ധിച്ചു വരുന്ന ഊര്‍ജ ഉപഭോഗം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ സാരമായി ബാധിക്കുമെന്ന് ഞാന്‍ മനസിലാക്കുന്നു.
ക്രിസ്‌മസിന്റെ അവിഭാജ്യ ഘടകങ്ങളാണ് ക്രിസ്‌മസ് നക്ഷത്രവും വൈദ്യുത ദീപാലങ്കാരങ്ങളും. ഇത്തവണത്തെ ക്രിസ്‌മസിന് ഊര്‍ജ സംരക്ഷണ ചിന്തകളും ആകാം അങ്ങനെ ഹരിതാഭമാകട്ടെ (പരിസ്ഥിതി സൌഹൃദം) ഇനിയുള്ള രാവുകള്‍. സാധാരണയായി ക്രിസ്‌മസ് സ്‌റ്റാറില്‍ ഇന്‍കാന്‍ഡസന്റ് ലാമ്പുകള്‍-സാധാരണ മഞ്ഞ പ്രകാശം നല്‍കുന്ന ബള്‍ബ്- ആണല്ലോ ഉപയോഗിക്കുന്നത്, ഈ പ്രാവശ്യം മുതല്‍ ബള്‍ബിന് പകരം സി.എഫ്.എല്‍ ആക്കിക്കോളൂ.
എല്ലാ വര്‍ഷവും ഡിസംബര്‍ 14 ദേശീയ ഊര്‍ജ സംരക്ഷണദിനമായി ഇന്‍ഡ്യയില്‍ ആചരിക്കുന്നു. ഓരോ വര്‍ഷവും കഴിയുന്തോറും ഈ ദിനത്തിന്റെ പ്രസക്‍തിയും പ്രാധാന്യവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 2008 എന്ന വര്‍ഷം അവസാനിക്കുംമ്പോള്‍ ഊര്‍ജവും അതിന്റെ ഉചിതവും മിതവുമായ ഉപയോഗം ഓര്‍മ്മിപ്പിക്കുന്ന എത്രയോ സംഭവങ്ങള്‍ അരങ്ങേറി എന്ന് കൂടി ചിന്തിക്കുക.
പ്ലാസ്റ്റിക്കിനെപ്പറ്റിയും പല തരം പ്ലാസ്റ്റിക് ഉത്‌പന്നങ്ങള്‍
ഉപയോഗിക്കുമ്പോഴും ഉപയോഗശേഷം ഉപേക്ഷിക്കുമ്പോഴും മനുഷ്യനും
പ്രകൃതിയ്‌ക്കും വരുന്ന പ്രശ്‌നങ്ങളെപ്പറ്റിയും നമുക്ക് വളരെ അവബോധം
ഉണ്ട്. പക്ഷേ നാം ഒരു ലോഭവും കൂടാതെ ഉപയോഗിച്ചുകൊണ്ടേയിരിക്കുന്നു. ഓരോരു
ത്തരും ബോധപൂര്‍വ്വം ഇവയുടെ ഉപയോഗനിരക്ക് കുറയ്‌ക്കുക എന്നത്
പ്രാവര്‍ത്തികമാക്കാ വുന്നതാണ്. ഉപയോഗശേഷം ഉപേക്ഷിക്കപ്പെട്ടവ