***first malayalam webportal for energy conservation and new-renewable energy***

ഊര്‍ജ്ജ സംരക്ഷണം എവിടെ തുടങ്ങണം?

നമുക്കോരോരുത്തര്‍ക്കും ഊര്‍ജ്ജം സംരക്ഷിക്കുവാന്‍ അഥവാ ഊര്‍ജ്ജം ചോരുന്നത്‌
തടയാന്‍, നേരം വെളുക്കുന്നതു മുതല്‍, ദിവസം മുഴുവന്‍ എത്രയെത്ര അവസരങ്ങളാണ്‌
കിട്ടുന്നത്‌! എന്നാല്‍ നാം ഈ അവസരങ്ങളില്‍ അധികവും പാഴാക്കിക്കളയുകയാണ്‌ എന്ന്‌
പറയുന്നതാവും ശരി. സമയത്തിനും ഊര്‍ജ്ജത്തിനും ഒരു വിലയും കല്‌പിക്കാത്തവരാണ്‌
നമ്മില്‍ പലരും. തുച്ഛമായ വിലയ്‌ക്ക്‌ ഊര്‍ജ്ജം കിട്ടുന്നതുകൊണ്ടാണ്‌ നമുക്ക്‌

പൊന്‍മുട്ടയിടുന്ന താറാവ്‌

ഊര്‍ജസംരക്ഷണ നാടകം (പ്രൊഫ. കണ്ടച്ചിറ ബാബു)...(കുട്ടികള്‍ കളിച്ചുല്ലസിക്കുന്ന ആരവത്തോടെ യവനിക ഉയരുന്നു.രംഗത്ത്‌ പത്തുപന്ത്രണ്ടു വയസ്സില്‍ കവിയാത്ത രണ്ട്‌ ആണ്‍കുട്ടികളും രണ്ടു പെണ്‍കുട്ടികളും
കളിയുടെ രസത്തിന്റെ തുടര്‍ച്ച എന്ന മട്ടില്‍ ആടിക്കുലുങ്ങിച്ചിരിക്കുന്നു. അപ്പോള്‍

‘ഒരു ലൈറ്റ് അണയ്‌ക്കൂ പവര്‍ക്കട്ട് ഒഴിവാക്കൂ’

power cutahd.jpg

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് മുന്നോട്ട് വയ്‌ക്കാവുന്ന ക്രീയാത്മകവും അതേ സമയം വളരെ പ്രായോഗിക പ്രാധാന്യമുള്ളതുമായ ഒരു മുദ്രാവാക്യമാണ് ‘ഒരു ലൈറ്റ് അണയ്‌ക്കൂ പവര്‍ക്കട്ട് ഒഴിവാക്കൂ’ എന്നത്. ഇന്ന് പീക്ക് ലോഡ് സമയത്ത് (6 പി.എം മുതല്‍ 10 പി.എം വരെ) ഏകദേശം 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ട്. കേരളത്തില്‍ 90 ലക്ഷത്തോളം വൈദ്യുതി ഉപഭോക്താക്കളാണ് നിലവിലുള്ളത്.

നടന്നോളൂ ഫോണ്‍ ചാര്‍ജ്‌ ചെയ്യാം

ഇനി സെല്‍ ഫോണ്‍ ചാര്‍ജ്‌ ചെയ്യാന്‍ മറന്നാലും വിഷമിക്കേണ്ട. ചുമ്മാ ഫോണ്‍
പോക്കലിട്ടങ്ങു നടന്നാല്‍ മതി! നടക്കുമ്പോഴുണ്ടാകുന്ന ഊര്‍ജമുപയോഗിച്ച്‌ ഫോണ്‍
ചാര്‍ജ്‌ ചെയ്യാം. വൈദ്യുതി ഇനിയും എത്തി നോക്കിയിട്ടില്ലാത്ത സ്ഥലങ്ങളിലും ഇനി
ധൈര്യമായി സെല്‍ഫോണും ലാപ്‌ടോപ്പുമൊക്കെ ഉപയോഗിക്കാം. നടക്കുമ്പോഴും ഓടുമ്പോഴും
വ്യായാമം ചെയ്യുമ്പോഴുമുണ്ടാവുന്ന ബയോമെക്കാനിക്കല്‍ ഊര്‍ജം വെറുതെ കളയേണ്ടെന്നു

ഊര്‍ജമേ ഉലകം

ഊര്‍ജസംരക്ഷണ കഥാപ്രസംഗം
മദ്ധ്യവേനല്‍ അവധിക്കാലം. പട്ടണത്തില്‍ നിന്ന്‌ സുമന്‍ അവന്റെ അമ്മാവന്റെ വീട്ടിലെത്തിയിട്ട്‌ ഒരാഴ്‌ച കഴിഞ്ഞിരിക്കുന്നു. എന്നു പറഞ്ഞാല്‍ അവധിയുടെ മധുരം നുകരാന്‍ തുടങ്ങിയിട്ട്‌ ഒരാഴ്‌ച കഴിഞ്ഞിരിക്കുന്നു. അമ്മൂമ്മയുടെ അമിതവാത്സല്യത്തിന്റെ സുഖം സുമന്‍ ആവോളം ആസ്വദിക്കുന്നു. പട്ടണം പോലെയല്ല ഈ ഗ്രാമഭൂമിക.................

ഊര്‍ജ്ജസംരക്ഷണം എങ്ങനെ?

അമ്മ എങ്ങനെയാണ്‌ ചോറു വെക്കുന്നത്‌? ഓ, അക്കാര്യം അങ്ങനെ സൂക്ഷിച്ചു
നോക്കിയിട്ടില്ല എന്നാവുമോ മറുപടി. ഇല്ല. നമ്മില്‍ ചിലരെങ്കിലും അക്കാര്യം
ശ്രദ്ധിച്ചു കാണും. അടുപ്പില്‍ വിറക്‌ വച്ച്‌ തീ കൂട്ടി, പാത്രത്തില്‍ വെള്ളം
ഒഴിച്ച്‌ വെള്ളെ തിളച്ചു തുടങ്ങുമ്പോള്‍ അരി കഴുകി അടുപ്പത്തിടുന്നു. പിന്നെയും തീ
കൂട്ടി അമ്മ മറ്റു പലജോലികളിലും മുഴുകുന്നു. കുറെ കഴിഞ്ഞ്‌ ഒരു തവികൊണ്ട്‌ അല്‌പം

ഊര്‍ജ്ജ സംരക്ഷണം എന്ത്‌? എന്തിന്‌?

ഇന്നു നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ഒട്ടും അപ്രധാനമല്ലാത്ത
ഒന്നാണ്‌ ഊര്‍ജ്ജപ്രതിസന്ധി. അല്‌പം വൈകിയെങ്കിലും ഇതേ പറ്റി നാം ബോധവാന്മാരായത്‌
ഒരു നല്ല ലക്ഷണമാണ്‌. ഒരു ജനതയുടെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അളവുകോലായി
കണക്കാക്കുന്നത്‌ ഊര്‍ജ്ജത്തിന്റെ പ്രതിശീര്‍ഷ ഉപയോഗമാണ്‌. അമിതോപയോഗം മൂലം

പ്രകൃതി പരിസ്ഥിതി ദാരിദ്ര്യം ജലം ഊര്‍ജം

ആനന്ദ് -പുസ്‌തകം

പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ ആനന്ദിന്റെ ‘പ്രകൃതി പരിസ്ഥിതി ദാരിദ്ര്യം ജലം ഊര്‍ജം‘ എന്ന ചെറു ഗ്രന്ഥം സമകാലിക ലോകത്തിന്റെ ആശങ്കകള്‍ വിവിധ ലേഖനങ്ങളിലായി പങ്കുവയ്‌ക്കുന്നു. ‘എല്ലാവരുടെയും ആവശ്യങ്ങള്‍ക്കുള്ളത് ഭൂമിയിലുണ്ട്, അത്യാഗ്രഹങ്ങള്‍ക്കുള്ളതില്ല” എന്ന ഗാന്ധി വചനവുമായാണ് പുസ്‌തകത്തിന്റെ ആമുഖം ആരംഭിക്കുന്നത്. പാരിസ്ഥിതിക നാശം വരുത്തുന്ന അപകടമണി ലേഖനത്തിലുടനീളം കാണാം.

അഭിപ്രായം

കോഴിക്കോട്‌:ബിലാത്തിക്കുളം കേശവമേനോന്‍ നഗറില്‍ ചെറിയൊരു ഫ്‌ളാറ്റിലാണ്‌ മുമ്പ്‌
ഞാനും കുടുംബവും താമസിച്ചിരുന്നത്‌. വൈദ്യുതിബില്‍ ശരാശരി അഞ്ഞൂറ്‌ രൂപ.
ഇത്രയും വൈദ്യുതി ഞങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന്‌ സംശയം
തോന്നിയിരുന്നു. പക്ഷേ, മീറ്റര്‍ റീഡിങ്‌ നോക്കുമ്പോള്‍ സംഗതി ശരിയാണ്‌.
അയല്‍വാസികളോട്‌ അന്വേഷിക്കുമ്പോള്‍ അവരുടെയും ബില്‍ ഏതാണ്ട്‌ അതേ

ഹൈഡ്രജന്‍ എന്ന താരം

കടുത്ത ഊര്‍ജ പ്രതിസന്ധിയില്‍നിന്നു ലോകത്തെ കരകയറ്റാന്‍ പുത്തന്‍
ഊര്‍ജസ്രോതസ്സുകള്‍ തേടിയുള്ള യാത്രയിലാണു ശാസ്‌ത്രലോകം. ഈ യാത്രയും അന്വേഷണങ്ങളും
ഇപ്പോള്‍ എത്തിനില്‍ക്കുന്നത്‌ ഹൈഡ്രജനിലാണ്‌. അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുന്ന
ഫോസില്‍ ഇന്ധനങ്ങള്‍, നിലവിലുള്ള ഊര്‍ജസ്രോതസ്സുകളുടെ പരിമിതികള്‍ ഇവയൊക്കെ ഒരു
പുത്തന്‍ ഊര്‍ജസ്രോതസ്സിന്റെ അനിവാര്യതയിലേക്കാണു വിരല്‍ചൂണ്ടുന്നത്‌. ഹൈഡ്രജനും